Description
മലയാള ബാലസാഹിത്യത്തില്‍ ഒരു വഴിമാറി നടപ്പ്. കുട്ടിയെ സമശീര്‍ഷയായി കാണുന്നരചന. അരുണ എന്ന പുസ്തകപ്പുഴുവിന് അന്നു വായിക്കാന്‍ കിട്ടിയത് വാലും തലയുമില്ലാത്ത ഒരു പുസ്തകമായിരുന്നു. ആദ്യതാളിലെ മുറിഞ്ഞുപോയ വാചകത്തില്‍ നിന്ന് അവള്‍ കഥയിലേക്കിറങ്ങിച്ചെന്നു. പക്ഷേ പെട്ടെന്നൊരു നിമിഷം! പുസ്തകത്തിന്റെ താളുകള്‍ അവസാനിച്ചു. പിന്നെ… പിന്നെ കഥയുടെ ബാക്കി അവളുടെ സ്വപ്നത്തില്‍ ഇതള്‍ വിരിയുകയായി.